തിരുവനന്തപുരം: തിരമാലയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്ത് സൗരോര്‍ജ്ജ പദ്ധതി നടപ്പിലാക്കാന്‍ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
ഗാര്‍ഹിക വ്യവസായ മേഖലകളില്‍ വൈദ്യുതി ഓഡിറ്റ് നടപ്പാക്കുന്ന കാര്യം പരിഗണനയിലാണ്. ലാഭപ്രഭ സ്കീമും നോ ലോഡ്ഷെഡ്ഡിംഗ് സ്കീമും ഈ മാസം മുതല്‍ തുടങ്ങുമെന്നും മന്ത്രി നിയമ സഭയെ അറിയിച്ചു. കര്‍ഷകരെ സഹായിക്കുന്നതിന് സംസ്ഥാന വ്യാപകമായി കാര്‍ഷിക സേവനകേന്ദ്ര ആരംഭിക്കുമെന്ന് സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന് നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത 40 ബ്ലോക്ക് പഞ്ചായത്തുകളില്‍ കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ 10 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സഭയെ അറിയിച്ചു. സഹകരണ സംഘങ്ങള്‍ ഇക്കൊല്ലം 95,518 കോടി രൂപയാണ് നിക്ഷേപ സമാഹരണം നടത്തിയതെന്ന് സഹകരണ മന്ത്രി പറഞ്ഞു. മാര്‍ച്ച് അവസാനമാകുമ്പോഴേക്കും ഒരു ലക്ഷം കോടി പ്രതീക്ഷിക്കുന്നു.
ഭൂമിയില്ലാത്ത പാട്ട കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പ നല്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: