തിരുവനന്തപുരം: സംസ്ഥാനത്ത് ആറുവയസ്സിന് താഴെ പ്രായമുള്ള കുട്ടികളില്‍ പോഷകാഹാരക്കുറവുള്ളവര്‍ 40 ശതമാനമാണെന്ന് സിഎജി റിപ്പോര്‍ട്ട്. ഇടുക്കി, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ രേഖകള്‍ പരിശോധിച്ചതില്‍ 2011-12 വര്‍ഷത്തില്‍ 1180 കുട്ടികള്‍ മരിച്ചതില്‍ 110 കുട്ടികളുടെയും മരണകാരണം ഗുരുതരമായ പോഷകാഹാരക്കുറവായിരുന്നു. അനുപൂരക പോഷകാഹാരപദ്ധതിയുടെ കീഴില്‍ ശിശുഗുണഭോക്താക്കളുടെ പോഷകാഹാരനിലവാരം അളക്കുന്നതിന് വേണ്ടി ഭാരം നോക്കണമെന്നുള്ള സര്‍ക്കാരിന്റെ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിട്ടില്ല. ഇതിനായി പുതിയ അംഗന്‍വാടി കേന്ദ്രങ്ങള്‍ തുറക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും സിഎജി കണ്ടെത്തി.
മലപ്പുറം ജില്ലയില്‍ ആറ് വയസ്സിനുതാഴെയുള്ള കുട്ടികള്‍ അഞ്ച്ശതമാനത്തിന് താഴെയും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരില്‍ 12ശതമാനത്തില്‍ താഴെമാത്രമേ ആരോഗ്യപരിശോധനയ്ക്ക് വിധേയരാകാറുള്ളൂവെന്ന് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 36 ശതമാനവും പാലക്കാട് 36 ശതമാനവും കുട്ടികള്‍ പോളിയോയും ഡിപിടിയ്ക്കുമെതിരെ മരുന്നുകള്‍ എടുത്തിട്ടില്ലെന്ന് കണ്ടെത്തി.
സുനാമി പുനരധിവാസപദ്ധതിപ്രകാരമുള്ള ഭവനനിര്‍മാണം വേണ്ടിയിരുന്നത് അഞ്ചുജില്ലകളില്മാത്രമായിരുന്നു. സംസ്ഥാനത്ത് ഒന്‍പത് തീരദേശജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കി. അതുവഴി പരിസ്ഥിതി, തീരദേശസംരക്ഷണത്തിനും വേണ്ടിയുള്ള തുക സുനാമി ബാധിക്കാത്ത ജില്ലകളിലേക്കും വക മാറ്റി ചെലവഴിച്ചതായും കണ്ടെത്തി. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നില്ല. പതിനൊന്നായിരം ലക്ഷ്യമിട്ടതില്‍ ഒന്പതിനായിരത്തി ഒരുന്നൂറ്റി ഇരുപത്തിമൂന്ന് ജില്ലകള്മാത്രമാണ് നിര്‍മിച്ചത്.
ഊര്‍ജിത ഗ്രാമീണ കുടിവെള്ള പദ്ധതിയിന്‍കീഴില്‍ തിരുവനന്തപുരത്ത് 54.55കോടി രൂപ മുടക്കി ആറരലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പത്ത് ശുദ്ധജലവിതരണ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ജില്ലയിലെ ശുദ്ധജലവിതരണം പദ്ധതിയില്‍ നിന്നുള്ള ജല സാമ്പിളുകള്‍ ഗുണനിലവാരപരിശോധനകളില് ബാക്ടീരിയും മറ്റ് മാലിന്യങ്ങളും കണ്ടെത്തി.
കേരള ബില്ഡിംഡ് ആന്റ് കണ്‍സ്ട്രക്ഷന്‍ ക്ഷേമബോര്‍ഡ് കെട്ടിട സെസ്സ് ആനുകൂല്യ വിതരണത്തിനുമായി തൊഴിലാളി സംഘടനകള്‍ നല്കിയ സര്‍ട്ടിഫിക്കറ്റ് ഉചിതമായ പരിശോധനകള്‍ നടത്താതെയും വ്യക്തമായ രേഖകള്‍ ഇല്ലാതെയും ശേഖരിച്ചത് വഴി രജിസ്ട്രേഷന് കൃത്യമല്ലാതെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: