അയര്‍ക്കുന്നം: ആയിരത്തിഅഞ്ഞൂറിലേറെപ്പേര്ക്ക് ഭക്ഷ്യവിഷബാധ ഏറ്റ സംഭവത്തില്‍ ടാങ്കില്‍ കൊണ്ടുവന്ന വിതരണം ചെയ്ത കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും കുടിവെള്ളം വിതരണം ചെയ്ത സിഐടിയുക്കാരനെ സംരക്ഷിക്കാന്‍ സിപിഎം രംഗത്തുവന്നു.
ഭക്ഷ്യവിഷബാധയേറ്റത് കുടിവെള്ളത്തില്‍ നിന്നാണെന്ന് ആരോഗ്യവകുപ്പും സ്വതന്ത്ര ഏജന്‍സികളും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അമയന്നൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രസാദമൂട്ടിന് ഉപയോഗിച്ച ശര്‍ക്കര അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ചിരുന്നു. ഇവയിലൊന്നും ഭക്ഷ്യവിധബാധയേല്ക്കുന്ന അണുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് കുടിവെള്ളം വിതരണം ചെയ്ത സിഐടിയുക്കാരനെ സഹായിക്കുന്ന നീക്കവുമായി സിപിഎം രംഗത്തുവന്നത്. കുടിവെള്ളം വിതരണം ചെയ്ത ആളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം, ഡിവൈഎഫ്ഐ പിന്നീട് നിലപാടു മാറ്റുകയായിരുന്നു. വെള്ളത്തില്‍ നിന്നല്ല ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സിപിഎം ഇപ്പോള്‍ ഉന്നയിക്കുന്ന വാദം.
കൈതകൃഷിക്ക് ഉപയോഗിക്കുന്ന എത്തനോള്‍ എന്ന മരുന്ന് കലര്‍ന്ന വെള്ളം വിതരണം ചെയ്തതാകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന അഭിപ്രായവും ചിലര്‍ ഉന്നയിക്കുന്നു. കോൡഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം ഉപയോഗിച്ചാല്‍ ഇത്രയും മാരകമായി രോഗം വരാന്‍ സാധ്യതകുറവാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അന്വേഷണത്തെ അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: