ശ്രീനഗര്‍: അതിര്‍ത്തി രക്ഷാ സേനയുടെ വാഹനത്തിന് നേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ മൂന്നു ജവാന്മാര്ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ 7.30 ഓടെ ഗുല്‍ഷന്‍ നഗറിലായിരുന്നു ആക്രമണം.
വടക്കന്‍ കാശ്മീരിലെ ബാരമുള്ളയില്‍ പന്താചൗക്കിലെ ക്യാംപിലേക്ക് പോകുകയായിരുന്ന ബിഎസ്എഫ് വാഹനമാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരെ ബദമിബാഗ് കന്റോണ്‍മെന്റിലെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച ഭീകരരുടെ ആക്രമണം നടന്ന സിആര്‍പിഎഫ് ക്യാമ്പിന് ആറു കിലോമീറ്റര്‍ അകലെയാണ് വീണ്ടും ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: