തിരുവനന്തപുരം: തിരുവനന്തപുരം വെട്ടുതുറയില്‍ മധ്യസ്ഥ ശ്രമത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മാത്യു ടി തോമസ് എംഎല്‍എയാണ് ഇക്കാര്യത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
മധ്യസ്ഥ ശ്രമത്തിനിടെ സാമൂഹ്യ പ്രവര്‍ത്തകനായ വെട്ടുതുറ സ്വദേശി ആന്സിന് ആന്റണി (36) മരിച്ച സംഭവത്തിലാണ് പ്രതിപക്ഷം സഭാനപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. സംഭവം പൊലീസിന്റെ അനാസ്ഥയാണെന്ന് മാത്യു ടി തോമസ് പറഞ്ഞു. പോലീസ് നോക്കിനില്‍ക്കെയായിരുന്നു സംഭവമെന്നും പോലീസിന്റെ കണ്മുന്നില് നടന്ന കൊലപാതകത്തിലെ പ്രതികളെ പോലും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും മാത്യു. ടി തോമസ് ആരോപിച്ചു.
യുവാവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും ഭാര്യയ്ക്ക് ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്കിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പോലീസിന്റെ സാന്നിധ്യത്തിലല്ല കൊലപാതകം നടന്നതെന്ന് വ്യക്തമാക്കി.
വെട്ടുതുറയില്‍ നടന്നത് ഗുണ്ടാ ആക്രമണമാണെന്നും സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പോലീസ് ശക്തമായ രീതിയില്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും ഇതിനോടകം തന്നെ നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
ഞായറാഴ്ചയാണ് വെട്ടുതുറയിലെ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിച്ചത്. ഇരു വിഭാഗം തമ്മില്‍ നടന്ന സംഘര്‍ഷം തടയാന്‍ ചെന്ന ആന്സിന് ആന്റണി മരണപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: