ന്യൂദല്‍ഹി: ഡി.വൈ.എസ്.പി ഹരിദത്തിന്റെ ആത്മഹത്യയില്‍ പോലീസ് അന്വേഷണം തുടരാന്‍ സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്കി. ഇത് സംബന്ധിച്ച് സിബിഐക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും വിലക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹരിദത്തിന്റെ ആത്മഹത്യ കേസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിയ്ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സിബിഐ ഉദ്യോഗസ്ഥരായ കെ കെ രാജനും ഉണ്ണികൃഷ്ണനും എതിരായ കേസ് കഴിഞ്ഞ ഡിസംബര്‍ 14നായിരുന്നു ഹൈക്കോടതി റദ്ദാക്കിയത്.
പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണം അന്വേഷിച്ച ഡി.വൈ.എസ്.പി പി ജി ഹരിദത്ത് മാര്‍ച്ച് 15നാണ് നായരമ്പലത്തുള്ള വീട്ടില്‍വെച്ച് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ സിബിഐ ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണനും രാജനുമെതിരെ പ്രതികൂല പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇവര്‍ കേസ് അന്വേഷണത്തിനിടെ നിയമവിരുദ്ധ നടപടികള്‍ സ്വീകരിച്ചതായി ക്രൈംബ്രാഞ്ച് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: