ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പപരമ്പര നടത്താനുള്ള ഹിസ്ബുള്‍ മുജാഹിദീന്റെ പദ്ധതി പോലീസ് തകര്‍ത്തു. ഹിസ്ബുള്‍ ഭീകരനായ ലിയാഖത്ത് അലി ഷാ ദല്‍ഹിയിലേക്കുള്ള യാത്രാമധ്യേ പോലീസ് പിടിയിലായതോടെയാണ് ഭീകരരുടെ പദ്ധതി പൊളിഞ്ഞത്. ഹോളി ആഘോഷങ്ങള്‍ക്ക് മുമ്പ് ന്യൂദല്‍ഹിയില്‍ സ്ഫോടനപരമ്പര നടത്താനായിരുന്നു ഹിസ്ബുള്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയില്‍നിന്നും ദല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം ബുധനാഴ്ചയാണ് അലിഷായെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഷാ സമ്മതിച്ചു. മുംബൈ മോഡല്‍ ആക്രമണങ്ങളില്‍നിന്നും വ്യത്യസ്തമായി ഇതിന് നേതൃത്വം നല്‍കുന്നതിന് തദ്ദേശവാസികളെ ഭീകരര്‍ കണ്ടെത്തുന്നതിനുള്ള ശ്രമവും നടത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഷായെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്.
ഷായില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭീകരരുടെ ഒളിത്താവളമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഒരു യോഗത്തില്‍ പോലീസ് റെയ്ഡ് നടത്തി. ദല്‍ഹിയിലെ ഒരു മസ്ജിദിന് സമീപമുള്ള കെട്ടിടത്തില്‍നിന്നും വന്‍ ആയുധശേഖരം പോലീസ് പിടിച്ചെടുത്തു. ഇതില്‍ എകെ 47 തോക്കുകളും ഗ്രനേഡുകളും മറ്റ് സ്ഫോടകവസ്തുക്കളും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: