ന്യൂദല്‍ഹി: റെയില്‍വെ നിരക്കില്‍ വര്‍ദ്ധനയുണ്ടാവുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനയ് മിത്തല്‍. അടുത്ത ഒക്ടോബറിലാണ് നിരക്ക് വര്ദ്ധനയുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. വര്‍ധന നടപ്പാക്കാതെ റെയില്‍വേക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ നിരക്ക് വര്‍ധനയല്ലാതെ മാര്‍ഗ്ഗമില്ല. അടിക്കടിയുള്ള ഇന്ധന വില കണക്കിലെടുത്താണ് നിരക്ക് കൂട്ടുന്നതെന്നും മിത്തല്‍ പറഞ്ഞു. ബജറ്റിന്് മുമ്പ് കഴിഞ്ഞ ജനുവരിയില്‍ റയില്‍വേ യാത്ര നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ബജറ്റില്‍ റിസര്‍വേഷന്‍ ക്യാന്സലേഷന് തുടങ്ങിയവയ്ക്കുള്ള നിരക്കും വര്‍ധിപ്പിച്ചു. ഈ നീക്കം നിരക്ക് വര്‍ദ്ധനയിലേക്കാണ് നീങ്ങുന്നത് എന്ന സൂചന അന്നേയുണ്ടായിരുന്നു.
പാലക്കാട് കോച്ച് ഫാക്ടറി നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മിത്തല്‍ അറിയിച്ചു. പൊതുമേഖല സ്ഥാപനമായ സെയിലുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: