ന്യൂദല്‍ഹി: ഇറ്റാലിയന്‍ ഹെലികോപ്ടര്‍ ഇടപാടില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിക്കു കൈക്കൂലി ലഭിച്ചെന്നു സി.ബി.ഐ. 2004-05 കാലയളവിലാണു കൈക്കൂലി ലഭിച്ചത്. ഇതേ കാലയളവിലാണു ത്യാഗിയുടെ ബന്ധുക്കളും ഇടപാടില്‍ പങ്കാളിയായതെന്നു സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു.
എത്ര തുകയാണു ത്യാഗിക്ക് ലഭിച്ചതെന്നു കണ്ടെത്തിയിട്ടില്ല. കൈക്കൂലി എത്തിച്ചതിനു ഫിന്മെക്കാനിക്ക പ്രതിനിധി ഇടനിലക്കാരാണ്. ഇടപാടു സംബന്ധിച്ച മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷം കുറ്റാരോപിതരെ ചോദ്യം ചെയ്യാന്‍ നടപടി സ്വീകരിക്കും.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൈവശമുള്ള രേഖകള്‍ അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐക്കു കൈമാറും. ഹെലികോപ്ടര്‍ ഇടപാടില്‍ 362 കോടി രൂപയുടെ ക്രമക്കേടു നടന്നെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: