അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഇരുപതുകാരി കൂട്ട മാനഭംഗത്തിനിരയായി. നാലു പേര് ചേര്‍ന്നാണു യുവതിയെ മാനഭംഗപ്പെടുത്തിയത്. ജോലി കഴിഞ്ഞു രാത്രിയില്‍ വീട്ടിലേക്കു പോകുവാന്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ രണ്ടു പേര് പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ കാറില്‍ കയറ്റുകയായിരുന്നു.
പെണ്‍കുട്ടിയുടെ കരച്ചില് പുറത്തു കേള്‍ക്കാതിരിക്കാന്‍ അക്രമികള്‍ ഉച്ചത്തില്‍ കാര്‍ സ്റ്റീരിയൊ പ്രവര്‍ത്തിപ്പിച്ചിരുന്നു. വഴിയില്‍ നിന്നും രണ്ടു പേര് കൂടി കാറില്‍ കയറി. നാല് മണിക്കൂറോളം വാഹനത്തില്‍ നഗരത്തില്‍ കറങ്ങി ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മാനഭംഗപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ പട്ടാള ബാരക്കിനു സമീപം ഉപേക്ഷിച്ചു.
അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമികളില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: