ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎയില്‍ നിന്ന് ഡിഎംകെ പിന്മാറിയതോടെ പ്രതിസന്ധിയിലായ സര്‍ക്കാര്‍ മമതാ ബാനര്‍ജിയെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. കടക്കെണിയില്‍ കുരുങ്ങിയ ബംഗാളിനെ സഹായിച്ചാണ് മമതാ ബാനര്‍ജിയെ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും പാളയത്തിലേക്ക് കൂട്ടികൊണ്ടു വരാന്‍ ശ്രമിക്കുന്നത്.
ഡിഎംകെ പോയതിന് ശേഷം പുറത്ത് നിന്ന് കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എസ്.പി പിന്തുണ തുടരുമെന്നോ പിന്‍വലിക്കുമെന്നോ പ്രഖ്യാപിക്കാത്ത സാഹചര്യമാണുള്ളതെങ്കിലും അധികം നാളൊന്നും എസ്പി കൂടെയുണ്ടാവില്ലെന്ന് കോണ്‍ഗ്രസിനറിയാം. പ്രധാനമന്ത്രിപദം സ്വപ്നം കണ്ട് മൂന്നാം മുന്നണിക്കുള്ള ആളെ കൂട്ടുന്നതിന്റെ തിരക്കിലാണ് എസ്പിയുടെ മുലായം സിംഗ് യാദവ്. അതുകൊണ്ട് തന്നെ തല്ക്കാലത്തേക്കുള്ള ആളുകളെ കണ്ടുവയ്ക്കുന്ന തത്രപാടിലാണ് സര്‍ക്കാരും.
ഒരിക്കല്‍ കൂടെയുണ്ടാവുകയും റെയില്‍വെ വില കൂട്ടിയെന്നാരോപിച്ചും ബാന്ധവം ഉപേക്ഷിച്ച മമതാ ബാനര്‍ജിയേയും കോണ്‍ഗ്രസ് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഡിഎംകെ വിട്ടുപോയപ്പോള്‍, വേണമെങ്കില്‍ സര്‍ക്കാരിന് പിന്തുണ നല്കാന് തയ്യാറാണെന്ന് മമതാ ബാനര്‍ജി പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവന കച്ചിത്തുരുമ്പാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കടക്കെണിയില്‍ കുരുങ്ങിയ ബംഗാളിന് ധനകാര്യ വകുപ്പില്‍ നിന്ന് ആവശ്യമായ തുക അനുവദിച്ചുകൊടുക്കാനും നീക്കം നടക്കുന്നു. ബംഗാളില്‍ മറ്റൊരവസരം കൂടി സ്വപ്നം കാണുന്ന മമതയ്ക്ക് കേന്ദ്രത്തിന്റെ ഈ നീക്കം വീണ് കിട്ടുന്ന അവസരം പോലെയാകും.
ഇതിനിടെ, ബീഹാറിന് പ്രത്യേക പിന്നോക്ക പദവി നല്കി നിതീഷ്കുമാറിന്റെ അനുഭാവം തേടാനും കോണ്‍ഗ്രസ് ശ്രമമുണ്ട്. പിന്നോക്ക പദവി നല്‍കുന്നതിലെ മാനദണ്ഡം പരിശോധിച്ചാല്‍ ബീഹാറിന് ഈ പദവി ലഭിക്കുക വിഷമമാണ്. അതുകൊണ്ട് മാനദണ്ഡങ്ങള്‍ മാറ്റിയെഴുതി ബീഹാറിന് അനുകൂലമാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. മാനദണ്ഡം മാറ്റിയെഴുതിയാല് ബീഹാറിനൊപ്പം ജാര്‍ഖണ്ഡ്, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി ലഭിക്കാനുള്ള യോഗ്യത നേടാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: