മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ചികിത്സക്കായി രക്തം സ്വീകരിച്ച എട്ട് വയസ്സുകാരിക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ജില്ല ആരോഗ്യവകുപ്പ് അധികൃതരാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നാണ് പെണ്‍കുട്ടി രക്തം സ്വീകരിച്ചത്.
ജനിച്ചപ്പോള്‍ മുതല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന രോഗമായിരുന്നു കുട്ടിക്ക്. കഴിഞ്ഞ ആറ് വര്‍ഷമായി പെണ്‍കുട്ടി രോഗത്തിന് ചികിത്സ തേടി വരുകയായിരുന്നു. ചികിത്സയുടെ ഭാഗമായിട്ടാണ് രക്തം സ്വീകരിച്ചത്.
എട്ടുമാസം മുമ്പ് കൈയില്‍ ചൊറിച്ചില്‍ സ്ഥിരമായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എച്ച്ഐവി ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
ഇതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഇന്ത്യാവിഷനോട് പ്രതികരിച്ചു. ആരോഗ്യ വകുപ്പിനോട് സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന് അനുസൃതമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: