തിരുവനന്തപുരം: കൊച്ചിന് മുസിരിസ് ബിനാലെക്ക് സര്‍ക്കാര്‍ നാലുകോടി രൂപ കൂടി അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബിനാലെക്കെതിരെ നേരത്തെ തീരുമാനിച്ച വിജിലന്‍സ് അന്വേഷണം വേണ്ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. ധനകാര്യ വകുപ്പിന്റെ റിപ്പോര്ട്ടിന്മേല് പരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണം ഒഴിവാക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബിനാലെക്ക് നേരത്തെ പണം അനുവദിച്ചതുമായി ബന്ധപ്പെട്ട് ധനകാര്യപരിശോധന വിഭാഗം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ വസ്തുതയാണ്. സര്‍ക്കാര്‍ അനുവദിക്കുന്ന പണം ചെലവഴിക്കുന്നതിന് ഒരു മാര്‍ഗരേഖയുണ്ട്. അത് പാലിച്ചിട്ടില്ലെന്നാണ് ധനകാര്യവകുപ്പ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍, പണം അനുവദിച്ചപ്പോള്‍ ബിനാലെ ഫൗണ്ടേഷന് ഇങ്ങിനെയൊരു മാര്‍ഗരേഖ നല്‍കിയിരുന്നില്ല.
സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമെ പണം ചെലവിടാന്‍ പാടുള്ളൂ. ആ വ്യവസ്ഥകള്‍ അംഗീകരിക്കാതെ ചെലവ് ചെയ്യുന്നത് അംഗീകരിക്കാന്‍ പറ്റില്ല. ഫൗണ്ടേഷന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ല. പണം നല്കിയവരാണ് മാര്‍ഗരേഖ നല്‍കേണ്ടിയിരുന്നത്. അതുണ്ടായിട്ടില്ല. എന്നാലും, മുന്‍സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കരുതി കൂട്ടി ഒരു വീഴ്ച്ച സംഭവിച്ചതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിലെ തണ്ടര്‍ബോള്‍ട്ട് വിഭാഗത്തിന് വാഹനങ്ങളും ഉപകരണവും വാങ്ങാന്‍ 11.5 കോടി രൂപ അനുവദിച്ചു. കേരഫെഡ് വഴി നടപ്പാക്കുന്ന പച്ചതേങ്ങ സംഭരണപദ്ധതിയില് മാര്‍ച്ച് വരെ സംഭരിച്ച വകയിലെ നഷ്ടം നികത്താന്‍ 1.44 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: