കോഴിക്കോട്: വേതന വര്‍ധന ആവശ്യപ്പെട്ട് നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാകാതെ വന്നതോടെ മലബാര്‍ മേഖലയിലെ ടാങ്കര്‍ ലോറി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. മലബാറിലെ വിവിധ മേഖലകളില്‍ പാചകവാതകം ഒഴികെയുള്ള ഇന്ധന വിതരണം സമരത്തോടെ പൂര്‍ണ്ണമായും നിലയ്ക്കും.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറോക്ക് ഡിപ്പോ, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ എലത്തൂരിലെ ഡിപ്പോ എന്നിവിടങ്ങളിലെ ടാങ്കര്‍ ലോറി ജീവനക്കാരാണ് വേതന വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം തുടങ്ങിയത്. കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെ 5 ജില്ലകളിലെ പെട്രോള്‍, ഡിസല്‍, മണ്ണെണ്ണ വിതരണം ഈ സമരത്തോടെ പൂര്‍ണമായി മുടങ്ങും.
240 ടാങ്കര്‍ ലോറികളാണ് രണ്ട് ഡിപ്പോകളില്‍ നിന്ന് വിവിധ ജില്ലകളിലേക്ക് സര്‍വ്വീസ് നടത്തുന്നത്. വാടകയുടെ 20 ശതമാനം കമ്മീഷനാണ് ലോറികളിലെ ജീവനക്കാര്‍ക്കായി ഉടമകള്‍ നല്‍കുന്നത്. ഇതിനു പകരം മിനിമം ശമ്പളം ഉറപ്പാക്കണമെന്നും അതുവരെ 25 ശതമാനം കമ്മീഷന് അനുവദിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: