ലിമ: പെറുവില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 24 പേര് മരിച്ചു. അപകടത്തില്‍ 25 ലധികം പേര്‍ക്ക് പരിക്കേറ്റു.മരിച്ചവരില്‍ ഏറെയും ഖനിത്തൊഴിലാളികളാണെന്നാണ് വിവരം.
തെക്കന്‍ പെറുവിലെ അരിഗുപ്പയില് ദേശീയ പാതയിലൂടെ സഞ്ചരിക്കവെ ബസ്സ് നിയന്ത്രണവിട്ട് 100 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഈസ്റ്ററിന് മുന്നോടിയായി നടക്കുന്ന മതചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഓര്കോപാമ്പ നഗരത്തില്‍ 48 യാത്രക്കാരുമായി അരിഗുപ്പയിലേക്ക് പോയവരുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നിന്നും ഏകദേശം ആയിരം കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് അരിഗുപ്പ.
അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. നിരവധി പേര് ബസ്സിന് അടിയില്‍ പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു.
അപകട കാരണം വ്യക്തമല്ല. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: