ആറന്മുള : ജനങ്ങളുടെ എതിര്‍പ്പുകളെ വകവെയ്ക്കാതെ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള കെജിഎസ് ഗ്രൂപ്പിന്റെ ശ്രമം ആറന്മുളയില് സംഘര്‍ഷത്തിനിടയാക്കി. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെ.ജി.എസ്. ഗ്രൂപ്പ് കോടതിയില്‍ നല്കിയ കേസിനെതുടര്‍ന്ന് ക്രമസമാധാന തകര്ച്ചയുണ്ടാക്കാതെ പോലീസ് ജാഗ്രതപാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവള നിര്‍മ്മാണത്തിനായി കോഴിക്കോട്ട് നിന്നും കൊല്ലത്തുനിന്നുമുള്ള ഗുണ്ടകളുമായി പണിക്കാര് എത്തിയത്.
കോഴിക്കോട് രജിസ്ട്രേഷനുള്ള ടൂറിസ്റ്റ് ബസ്സിലായിരുന്നു ഗുണ്ടകളും നിര്‍മ്മാണത്തിനായി തൊഴിലാളികളുമെത്തിയത്. ഹൈക്കോടതി ഉത്തരവിനെ പിന്തുടര്ന്ന് സ്ഥലത്ത് ക്രമസമാധാന പ്രശ്നമുണ്ടെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് കെജിഎസ് ഗ്രൂപ്പ് ആറന്മുള പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. കോഴഞ്ചേരി സി.ഐ ദിലീപ് ഖാന്, ആറന്മുള എസ്ഐ: ബി.വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ പറ്റില്ല എന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ വന്‍ ജനാവലിയും തടിച്ചുകൂടി.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ പൈതൃകഗ്രാമകര്‍മ്മസമിതി പ്രവര്‍ത്തകര്‍ കെജിഎസ് ഗ്രൂപ്പിന്റെ ആറന്മുള ഐക്കര ജംഗ്ഷന് സമീപമുള്ള ഓഫീസ് ഉപരോധിച്ചു. പുറത്തുനിന്ന് വന്നവര്‍ ക്വട്ടേഷന്‍ സംഘമാണെന്നാരോപിച്ചുകൊണ്ട് ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി പ്രവര്‍ത്തകരും സത്രീകളടക്കം നാട്ടുകാരും കമ്പനി ഓഫീസിന് മുന്നില്‍ തടിച്ചുകൂടി. സമരസമിതി നേതാക്കന്മാരും പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ബസില്‍ വന്ന തൊഴിലാളികളെ തിരിച്ചയയ്ക്കാമെന്നും അവര്‍ക്കുമേല്‍ അക്രമം നടത്തില്ലാ എന്നും ധാരണയായി.
പോലീസ് സംരക്ഷണയില്‍ ബസ്സിലെത്തിയവരെ കമ്പനി ഓഫീസിന് പുറത്തിറക്കി പറഞ്ഞയച്ചു. സമരസമിതി നേതാക്കളുടെ സമയോചിത ഇടപെടല്‍ വന്‍ സംഘര്‍ഷം ഒഴിവാക്കി. ഒരുമണിക്കൂര്‍ നീണ്ട ഉപരോധത്തിന് ശേഷം സമരസമിതി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. തടിച്ചു കൂടിയ പ്രവര്‍ത്തകര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഒത്താശപാടുന്ന എം.പിമാരായ പി.ജെ.കുര്യന്, ആന്റോ ആന്റണി, ശിവദാസന്‍നായര്‍ എംഎല്‍എ എന്നിവര്‍ക്കെതിരേ ജനങ്ങള്‍ മുദ്യാവാക്യം വിളിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: