കൊച്ചി: മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി വി.എന്‍ രാധാകൃഷ്ണനെന്ന ചാക്ക് രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. രാധാകൃഷ്ണന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന സി.ബി.ഐയുടെ വാദം കണക്കിലെടുത്താണ് എറണാകുളം സി.ജെ.എം കോടതി ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യം അനുവദിക്കരുതെന്ന് നേരത്തെ സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഐപിസി 306 പ്രകാരം ആത്മഹത്യ പ്രേരണ കുറ്റവും ഭീഷണിപ്പെടുത്തലുമാണ് ചാക്ക് രാധാകൃഷ്ണനെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. 2011 ജനുവരി 24നാണ് മലബാര്‍ സിമന്റ്സ് ജീവനക്കാരന് ശശീന്ദ്രനും മക്കളായ വിവേകും വ്യാസും കഞ്ചിക്കോട്ടെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
2006-2008 കാലഘട്ടത്തില്‍ മലബാര്‍ സിമന്റ്സില്‍ നടന്ന അഴിമതികളുടെ വിവരങ്ങള്‍ ശശീന്ദ്രനിലൂടെ പുറത്താകുമെന്ന ഭയത്തെ തുടര്‍ന്ന് ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഉയര്‍ന്ന ആരോപണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: