എരുമേലി: എരുമേലിയിലെ നിലവിലുള്ള മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന വിവാദമായ കൊരട്ടി ആവേമരിയ മതംമാറ്റ ധ്യാനകേന്ദ്രത്തിന് അനുമതിക്കായി രാഷ്ട്രീയ സ്വാധീനത്തെ മറയാക്കാന്‍ രഹസ്യനീക്കം. ധ്യാനകേന്ദ്രം നടത്തിയിരുന്ന ചില മതപുരോഹിതര്‍ കോണ്‍ഗ്രസിലെ നേതാക്കളെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയാണ് പുതിയ നീക്കത്തിന് തുടക്കമിട്ടിരിക്കുന്നത്. ധ്യാനകേന്ദ്രം അനധികൃതമാണെന്നും എരുമേലിയിലെ സൗഹാര്‍ദ്ദാന്തരീക്ഷത്തിന് ഭീഷണിയാകുമെന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തും വില്ലേജും അടക്കുമുള്ള വകുപ്പുകള്‍ അനുമതി തടയുകയായിരുന്നു.
എന്നാല്‍ പുതിയ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഗ്രാമപഞ്ചായത്തിനക്കൊണ്ട് വീണ്ടും ധ്യാനകേന്ദ്രത്തിന് അനുമതി നേടിക്കൊടുക്കാനുള്ള നീക്കമാണ് കഴിഞ്ഞ ഒരു മാസമായി നടക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പോലീസിന്റെയും അടക്കം വരുന്ന റിപ്പോര്‍ട്ടുകളെ മറികടന്നാണ് രാഷ്ട്രീയ സ്വാധീനം മറയാക്കി ധ്യാനകേന്ദ്രത്തിനുള്ള അനുമതിക്കായി നീക്കങ്ങളാരംഭിച്ചിരിക്കുന്നത്.
ധ്യാനകേന്ദ്രം നടത്തുന്നതിനായി വദ്ധദമ്പതികളില് നിന്നും കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തുവെന്ന കേസ് നിലനില്‍ക്കുന്നതിനിടയില്‍ ഭൂമി തങ്ങള്‍ക്ക് തന്നതാണെന്നും പരാതി നല്‍കിയതില്‍ വൃദ്ധദമ്പതികള്‍ ഖേദം പ്രകടിപ്പിച്ചുവെന്ന വ്യാജപ്രചരണവുമായി ചില പുരോഹിതര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ അറക്കല്‍വീട്ടില്‍ മോനിക്കയും കുടുംബവും ശക്തമായി പ്രതിഷേധിച്ചതോടെ ഈ പ്രചരണവും നിര്‍ത്തി. ഇതിനിടയിലാണ് കോണ്‍ഗ്രസിന്റെ തന്നെ ജില്ലാ ഭാരവാഹികളെ നേരില്‍കണ്ട് രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നതെന്ന് മോനിക്കയും ബന്ധുക്കളും പറയുന്നത്.
എന്നാല്‍ മുന്‍ പഞ്ചായത്ത് ഭരണസമിതി തടഞ്ഞുവച്ച പ്രവര്‍ത്തനാനുമതി പുതിയ പഞ്ചായത്ത് ഭരണസമിതി നല്കുവാനുള്ള രഹസ്യനീക്കം വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കുമെന്നും വിവിധ ഹൈന്ദവസംഘടനകള്‍ മുന്നറിയിപ്പ് നല്കി. മാസങ്ങള്‍ക്കു മുമ്പ് ധ്യാനകേന്ദ്രത്തിലെ ചില പുരോഹിതര്‍ നടത്തി പരാജയപ്പെട്ട ശ്രമങ്ങളാണ് വീണ്ടും നടത്തിയതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഹിന്ദുഐക്യവേദി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: