തിരുവനന്തപുരം: ഗണേഷ് പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. നിരവധി പേര്‍ക്കു പരുക്ക്. രണ്ടു പേരെ സാരമായ പരുക്കോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പോലീസിനെതിരേ കല്ലേറു നടത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്നു മുന്നേറാന്‍ ശ്രമിച്ചു. ഇതാണു സംഘര്‍ഷ കാരണം. ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഗണേഷിനെതിരെ ഭാര്യ യാമിനി തങ്കച്ചി പരാതി നല്കിയപ്പോള് അത് സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്ഐ നേതാവ് ടി വി രാജേഷ് കുറ്റപ്പെടുത്തി.
ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷിക്കാന്‍ തയ്യാറാകുന്നതിനു പകരം മുഖ്യമന്ത്രി ഗണേഷ് കുമാറിനെ സംരക്ഷിക്കുകയാണ് ചെയ്തത്. ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നും ടി വി രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: