ന്യൂദല്‍ഹി: ബി എസ് പി നേതാവ് ദീപക് ഭരദ്വാജിനെ കൊലപ്പെടുത്താന്‍ ശത്രുക്കള്‍ വാരിയെറിഞ്ഞഥ് രണ്ട് കോടി രൂപയെന്നു സൂചന. ദരദ്വാജിന്റെ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുരുഷുത്തോമന്‍ റാണ,സുനില്മാന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പട്യാല ഹൗസ് കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ നാടകീയമായാണ് അവരെ അറസ്റ്റ് ചെയ്തത്.ദീപകിന്റെ ഭാര്യ രമേശ് കുമാരിയെയും മകനെയും ദല്‍ഹി പോലീസ് ചോദ്യം ചെയ്തിരുന്നു.കാര്‍ ഉടമസ്ഥന് ആലിയാസ് ബോലെ,കാര്‍ ഡ്രൈവര്‍ അമിത്ത് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ചാഹ്യയ ശര്‍മ പറഞ്ഞു.
രാകേഷ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവാദമായ കൊലപാതകത്തിന് ചാരനിറമുള്ള സ്വാക്ഡാ കാര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ അമിത്തിനെ അറസ്റ്റ് ചെയുകയായിരുന്നു.ഈ കേസുമായി ബന്ധപ്പെട്ട് കൂടൂതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഡിസിപി വിസമ്മതിച്ചു. അന്വേഷണത്തിലൂടെ മാത്രമേ കൂടിയാലോചനയുടെ ലക്ഷ്യമെന്താണെന്ന് അറിയാന്‍ കഴിയുകയുള്ളു. പുരുഷോത്തമന് റാണയെ കോടതിയില്‍ കടക്കും മുന്‍പ് പോലീസ് പിടികൂടുകയായിരുന്നു. സുനില്‍ മാന്‍ പോലീസിനെ കബളിപ്പിച്ച് കോടതിക്കുള്ളില്‍ കയറാന്‍ കഴിഞ്ഞു. പക്ഷേ ജഡ്ജി സുനിലിനെപോലീസിന് കൈമാറുകയായിരുന്നു.ഇയാളുടെ കൂടെ വന്നവരുടെ പെരുമാറ്റത്തില്‍ ജഡ്ജ് അസംത്യപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഈ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് അറിയുന്നതിനായി കുറച്ച് സമയം കൂടിവേണമെന്ന് ഡിസിപി ശര്‍മ പറഞ്ഞു.ബിഎസ്പി നേതാവ് ദീപകിന്റെ കൊലപാതകത്തില്‍ ദീപകിന്റെ ഭാര്യ രമേശ് കുമാരി,മക്കള്‍ ഹിദിശ്,നിതിശ് എന്നിവര്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു.ദീപകിന്റെ തലയില്‍ ഒറ്റ തവണ വെടിയേല്‍ക്കുകയും നെഞ്ചില്‍ രണ്ട് തവണ വെടിയേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
മാര്‍ച്ച് 26ന് ദല്‍ഹിയിലെ രാജ്കൗരിയിലെ അദ്ദേഹത്തിന്റെ ബിസിനസ് സമുച്ചയത്തിലാണ് സംഭവം നടന്നത്. ഭരദ്വാജിന്റെ യാത്രകളെക്കുറിച്ചും ഫാം ഹൗസിന്റെ രൂപരേഖയെ കുറിച്ചും കൊലപാതകികള്‍ക്ക് വിവരം നല്കിയാതാരാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: