തിരുവനന്തപുരം: ഗണേഷ് മന്ത്രിസ്ഥാനം രാജിവച്ചതിന് പകരമുള്ള മന്ത്രിയെ കണ്ടെത്താന്‍ ഉടന്‍ ചര്‍ച്ചയോ തീരുമാനമോ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതു സംബന്ധിച്ച് യാതൊരു വിധ ആലോചനകളും നടക്കുന്നില്ലെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗണേഷിന്റെയും യാമിനിയുടേയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതായിരുന്നു. ഒരു വ്യവസ്ഥയില്‍ മാത്രമാണ് തര്‍ക്കം നിലനിന്നിരുന്നത്. നിര്‍ഭാഗ്യവശാല്‍ അപ്പോഴേക്കും പ്രശ്നം കോടതിയില്‍ എത്തിക്കഴിഞ്ഞിരുന്നു. താന്‍ വഞ്ചിച്ചുവെന്ന വാദം യാമിനി തിരുത്തിക്കഴിഞ്ഞു. അപ്പോഴത്തെ നിരാശയില്‍ ഇങ്ങനെ പറഞ്ഞതാണെന്ന് അവര്‍ വിശദീകരിച്ചു. ഇതോടെ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായെന്ന തന്റെ സംശയം അസ്ഥാനത്താണെന്നും തെളിഞ്ഞതായി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഗണേഷിനെതിരേ വന്ന പത്രവാര്‍ത്തയും പി.സി. ജോര്‍ജ് പറഞ്ഞതും ശരിയല്ലെന്നാണ് താന്‍ പറഞ്ഞിരുന്നത്. ഇത് ശരിയല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് വിഷയത്തില്‍ പ്രതിപക്ഷം സഭയില്‍നിന്ന് ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്നു പ്രതിപക്ഷ നേതാവ് സബ്മിഷന് അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ സ്വാഗതം ചെയ്യുകയായിരുന്നു. ശ്രദ്ധക്ഷണിക്കലിനു ശേഷം ആദ്യത്തെ അവസരം പ്രതിപക്ഷ നേതാവിനു നല്‍കാമെന്നും സമ്മതിച്ചതാണ്. എന്നിട്ടും അവര്‍ ബഹളവുമായി സഭയുടെ നടുത്തളത്തിലിറങ്ങുകയും സഭയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നവുമായി യാമിനി ആദ്യമായി മുന്നില്‍ വന്നപ്പോള്‍ രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. ഇതിന് രാജി വയ്ക്കണമെങ്കില്‍ തനിക്ക് ദിവസവും രാജിവയ്ക്കാനേ സമയമുണ്ടാകൂ. ഇത്തരം നിരവധി പ്രശ്നങ്ങള്‍ ദിവസവും കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് താന്‍. പ്രശ്നങ്ങളുമായി ആളുകള്‍ വരുമ്പോള്‍ മൂപ്പിക്കാന്‍ ശ്രമിക്കാറില്ല. പിന്നീട് യാമിനി പരാതിയുമായി വന്നപ്പോള്‍ നടപടിയെടുക്കാന്‍ പത്തു മിനിറ്റ് പോലും വൈകിയില്ല. ഡിജിപിയെ വിളിച്ച് ഇക്കാര്യത്തില്‍ വേണ്ട നിര്‍ദേശം നല്കി. അല്ലാതെ ഇക്കാര്യത്തില്‍ ഗൂഢാലോചനയൊന്നും നടത്തിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: