തിരുവനന്തപുരം: തിരുവനന്തപുരത്തും കെച്ചിയിലും വന്‍ മയക്കുമരുന്ന് വേട്ട. ബംഗാളില്‍ നിന്ന് കഞ്ചാവെത്തിച്ച് തലസ്ഥാനത്ത് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെ തമ്പാനൂര്‍ പൊലീസ് പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശി ബര്മന് സുധീറിനെയാണ് ഷാഡോ പോലീസ് വലയിലാക്കിയത്. ഇയാളില്‍ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി.
കഞ്ചാവ് വാങ്ങാനെന്ന് വ്യാജേന സമീപിച്ചാണ് പോലീസ് ബര്മന് സുധീറിനെ പിടികൂടിയത്. നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന രണ്ടുപേരെ കഴിഞ്ഞ 30ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ കണ്ണിയിലേക്ക് അന്വേഷണം നീണ്ടത്.
പിടികൂടുമ്പോള്‍ മൂന്നു കിലോ കഞ്ചാവ് ഇയാളുടെ കൈവശമുണ്ടായിരുന്നു. കൂടുതല്‍ ചോദ്യം ചെയതപ്പോഴാണ് കഴക്കൂട്ടത്ത് പൗണ്ട്കടവിലുള്ള താമസസ്ഥലത്തുനിന്ന് ഏഴുകിലോ കഞ്ചാവുകൂടി പിടിച്ചെടുത്തത്. 10കിലോ കഞ്ചാവിന് മൂന്നു ലക്ഷംരൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. പകല്‍ സമയങ്ങളില്‍ കെട്ടിനിര്‍മ്മാണ ജോലിക്കു പോകുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍പ്പെട്ട സംഘം രാത്രിയാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നത്.
എറണാകുളം നഗരത്തില്‍ 425 ആംപ്യൂളുകളുമായി രണ്ടു പേരെയാണ് പോലീസ് പിടികൂടിയത്. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി രാജീവ്, വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി സലാം എന്നിവരെയാണ് സിറ്റി ഷാഡോ പോലീസും സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. പിടികൂടിയ ആംപ്യൂളുകള്‍ക്ക് രണ്ട് ലക്ഷത്തിലേറെ രൂപ വിലവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: