ന്യൂദല്‍ഹി: ടുജി സ്പെക്ട്രം ഇടപാട് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പില്‍ ഹാജരാകില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. ഇടപാടില്‍ സര്‍ക്കാരിനോ തനിക്കോ ഒന്നും മറച്ചുവയ്ക്കാനില്ല. എല്ലാ രേഖകളും ജെപിസിക്ക് മുമ്പിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജെപിസിക്ക് മുമ്പാകെ പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും വിളിച്ചുവരുത്തണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് യശ്വന്ത് സിന്‍ഹ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. ഈ ആവശ്യം നിരാകരിച്ചാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ജെപിസി ചെയര്മാന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു കത്തകളെഴുതിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ബിജെപി മുന്‍ ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ സ്പീക്കര്‍ക്കും പ്രധാനമന്ത്രിക്കും കത്തെഴുതേണ്ടിവന്നുവന്നതെന്ന് ബിജെപി ദേശീയ വക്താവ് നിര്‍മലാ സീതാരാമന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: