ലക്നൗ: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് രംഗത്ത്. കോണ്‍ഗ്രസിനെ എതിര്‍ത്താല്‍ സി.ബി.ഐയെ ഉപയോഗിച്ച് ജയിലില്‍ അടയ്ക്കുമെന്ന് മുലായം വിമര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി ജില്ലാ അധ്യക്ഷന്മാരുടെ യോഗത്തിന് ശേഷം ലക്നോവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ക്കും കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. ആരെങ്കിലും എതിര്ത്താന് അയാള്‍ ഒന്നുകില്‍ ജയിലിലേക്ക് പോകേണ്ടി വരുകയോ അല്ലെങ്കില്‍ സിബിഐ അന്വേഷണം നേരിടേണ്ടി വരുകയോ ചെയ്യും – മുലായം പറഞ്ഞു. അഴിമതി ആരോപണത്തില്‍ മുലായത്തിനെതിരെ സിബിഐ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികരണം.
സിബിഐയെ യുപിഎ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി നേരത്തെയും മുലായം ആരോപണമുന്നയിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചായിരുന്നു മുലായം പാര്‍ട്ടി ജില്ലാ അധ്യക്ഷന്മാരുമായി ചര്‍ച്ച ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും മുലായം യോഗത്തില്‍ മുന്നറിയിപ്പ് നല്കി.
കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ കാലാവധി പൂര്‍ത്തിയാക്കും മുമ്പെ സമാജ് വാദി പാര്‍ട്ടി പിന്‍വലിച്ചേക്കുമെന്ന വാര്‍ത്ത ശക്തമാക്കി ലോക്സഭാ തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്ന് മുലായം നേരത്തെ സൂചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: