ചങ്ങനാശേരി: നഗരത്തില്‍ ക്വട്ടേഷന്‍ സംഘം നടത്തിയ അക്രമത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചങ്ങനാശേരി മോര്‍ക്കുളങ്ങര തൈപ്പറമ്പില്‍ വിനീഷ്(21)നാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ നടന്ന അക്രമത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ഫെബ്രുവരി 7ന് വിനീഷ് ഓടിച്ചിരുന്ന ബൈക്ക് ഒരു കാറുമായി കൂട്ടിമുട്ടിയിരുന്നു. ഈ സംഭവത്തെതുടര്‍ന്ന് വിനീഷ് കാറുടമയെ അന്ന് മര്‍ദ്ദിച്ചിരുന്നു. അതിനെത്തുടര്‍ന്ന് കാറുടമ പോലീസില്‍ പരാതി നല്കി. സംഭവത്തിനുശേഷം വിനീഷ് ഒളിവിലായിരുന്നു. ഇന്നലെ ഉച്ചയോടെ വിനീഷ് ജാമ്യമെടുക്കുന്നതിനായി പോലീസ് സ്റ്റേഷനിലെത്തി. അതിനുശേഷം വക്കീലാഫീസിലേക്ക് പോകുമ്പോഴായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ അക്രമം. ഇരുപതോളം വരുന്ന അക്രമികള്‍ കോടതിക്കു സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികള്‍ വിനീഷിന്റെ കണ്ണില്‍ മുളകുപൊടി വിതറി. കമ്പിവടിയും മാരകായുധങ്ങളുമായി വിനീഷിനെ തലങ്ങും വിലങ്ങും വെട്ടുകയും കുത്തുകയുമായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ രണ്ടുകാറിലും രണ്ടു ജീപ്പിലുമായി അക്രമികള്‍ സ്ഥലംവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പിന്നീട് അഞ്ചുപേരെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: