ബ്യൂണസ് അയേഴ്സ്: കനത്ത മഴയില്‍ അര്‍ജന്റീനയില്‍ നാശനഷ്ടങ്ങള്‍ തുടരുന്നു. മഴയെ തുടര്‍ന്നുണായ കെടുതികളില്‍ പെട്ട് മരിച്ചവരുടെ എണ്ണം 46 ആയി. ലാ പ്ലാറ്റ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. ആയിരക്കണക്കിനാളുകള്‍ സുരക്ഷിത സ്ഥാനം തേടി പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
റെയില്‍ ഗതാഗതം താറുമാറായി. വൈദ്യുതാഘാതം ഏറ്റാണു നിരവധി പേര് മരിച്ചത്. 2500 പേരെ മേഖലയില്‍ നിന്നു മാറ്റിപാര്‍പ്പിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ റെഡ് ക്രോസും കോസ്റ്റ് ഗാര്‍ഡും നടത്തുന്ന സുരക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചു.
ലാ പ്ലാറ്റയില്‍ 400 മില്ലീമീറ്ററിനടുത്തു മഴ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. നിരവധി പേര് കുടുങ്ങി കിടക്കുന്നു. മൂന്നര ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ദുരിതത്തിലാക്കിയെന്ന് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: