കൊച്ചി: എസ്.എന്‍.സി ലാവ്ലിന് കേസില്‍ വിചാരണാനടപടി വേഗത്തിലാക്കണമെന്ന പിണറായി വിജയന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ നടപടികള്‍ ഒട്ടേറെ മുന്നോട്ട് പോയെന്നും പകുതിക്ക് വെച്ച് മറ്റൊരു തീരുമാനം സാധ്യമല്ലെന്നും സിബിഐ അറിയിച്ചു.
കേസ് നടപടികള്‍ ബഹുദൂരം മുന്നോട്ടു പോയ സാഹചര്യത്തില്‍ വിഭജനം അനുവദിക്കരുതെന്ന് സിബിഐ നല്കിയ സത്യവാങ് മൂലത്തില്‍ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടു കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതു സംബന്ധിച്ച ഉടമ്പടികളെക്കുറിച്ചു വിശദമായ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സിബിഐ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു. പിണറായിയുടെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
വിചാരണ വേഗത്തിലാക്കണമെന്ന പിണറായിയുടെ ഹര്‍ജിയില്‍ സിബിഐ നല്കിയ മറുപടിയിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ലാവലിന്‍ കമ്പനി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരാകാത്തതിനാല്‍ നടപടികള്‍ അനന്തമായി നീളുകയാണെന്നും അതിനാല്‍ ഇപ്പോള്‍ ഹാജരായിട്ടുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം വിഭജിച്ച് വിചാരണ നടത്തണമെന്നുമാണ് പിണറായി നല്കിയ ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: