ന്യൂയോര്‍ക്ക്: വിഖ്യാത ജര്‍മന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ റൂത്ത് പ്രാവര് ജബ്വാലാ (85) അന്തരിച്ചു. ദീര്‍ഘനാളായി ശ്വാസകോശരോഗത്തിന് ചികിത്സയിലായിരുന്നു. ഓസ്കര് സമ്മാനവും ബുക്കര്‍ പുരസ്കാരവും നേടിയിട്ടുള്ള ഏക വ്യക്തിയാണ് പ്രാവര് ജബ്വാലാ. ഇന്ത്യക്കാരനും പാഴ്സി ആര്‍ക്കിടെക്റ്റുമായ സൈറസ് എച്ച് ജബ്വാലയെയാണ് ഭര്‍ത്താവ്.
കൊളൊങ്ങിലെ ഒരു ജൂത കുടുംബത്തിലായിരുന്നു പ്രാവര് ജബ്വാലയുടെ ജനനം. അക്കാദമിക് അവാര്‍ഡുകള്‍ നേടിയിട്ടുള്ള ‘എ റൂം വിത് എ വ്യൂ’, ‘ഹൗവാര്ഡ്സ് എന്റ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥ റൂത്തിന്റേതായിരുന്നു.
നാല്‍പ്പതോളം വര്‍ഷങ്ങളായി ഇസ്മയില്‍ മെര്‍ച്ചന്റെ നിര്‍മാണത്തിലും ജെയിംസ് ഐവറിയുടെ സംവിധാനത്തിലും ഇരുപതിലധികം ചലച്ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇവരുടെ എട്ടാമത്തെ നോവലായിരുന്ന ‘ഹീറ്റ് ആന്റ് ഡസ്റ്റി’നാണ് 1975 ലെ ബുക്കര്‍ സമ്മാനം ലഭിച്ചത്.
റൂത്തിന്റെ അവസാനത്തെ കഥാശേഖരത്തില്പ്പെട്ട ‘എ ലൗവ്സോങ്ങ് ഫോര്‍ ഇന്ത്യ’ 2011 ല്‍ പ്രസിദ്ധീകരിച്ചിരുന്നു. അവസാന കഥയായ ‘ദ ന്യൂ യോര്‍ക്കര്‍’ കഴിഞ്ഞ മാര്‍ച്ച് 25 നാണ് പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: