ഒരിക്കല്‍ അമ്പലപ്പുഴ രാമവര്മ്മസാറിന്റെകൂടെ ഞാനും ഒരു പരിപാടിസ്ഥലത്തേക്കു പോവുകയായിരുന്നു. ഇടക്ക് ഒരു പരിയക്കാരനെ കണ്ട് വണ്ടി നിര്‍ത്തി. കുശലപ്രശ്നങ്ങള്‍ക്കിടയില്‍ “തീരെ ക്ഷീണമാണല്ലോ, ഇനി വിശ്രമിച്ചുകൂടെ” എന്ന് ചോദിച്ചു. “ഉവ്വ്, വിശ്രമിക്കണം, പക്ഷേ അതു ഞാനല്ലല്ലോ തീരുമാനിക്കുന്നത്. എനിക്ക് വിശ്രമിക്കാനുള്ള സമയമായി എന്ന് അദ്ദേഹം തീരുമാനിക്കുമ്പോള്‍ അതാവാം. അതുവരെ പണിയെടുക്കുക എന്നതാണ് എന്റെ തീരുമാനം.” ഈശ്വരനിശ്ചയത്തെയും മരണത്തെയുമാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നതു വ്യക്തമാണല്ലോ.
എഴുന്നേറ്റിരിക്കാനും നടക്കാനും സാധിക്കുന്നിടംവരെ നിരന്തരകര്മ്മം. ഒരു നിമിഷവും പാഴാക്കാതിരിക്കല്‍. അതാണ് കര്‍മ്മയോഗിയുടെ ലക്ഷണം.
നഹി കശ്ചിത് ക്ഷണമപി
ജാതു തിഷ്ഠത്യകര്മ്മ കൃത്
“ജനിച്ച ഒരു ജീവിക്കും ഒരു നിമിഷംപോലും പ്രവൃത്തിയെടുക്കാതിരിക്കാന് കഴിയില്ലെ”ന്ന് ഭഗവദ്ഗീത പറയുന്നു. അങ്ങനെ പണിയെടുക്കുമ്പോള്‍ അത് നിസ്വാര്‍ത്ഥമാണെങ്കില്‍ ശ്രേഷ്ഠകര്മ്മം, അമ്പലപ്പുഴ സാറിന്റെ കര്‍മ്മക്ഷേത്രം വിദ്യാലയമാണ്. ജ്ഞാനദാനം കര്‍മ്മവും. നാലു മഹാദാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ജ്ഞാനദാനം തന്നെ. അത് അന്ത്യനിമിഷംവരെ ചെയ്തുപോന്നു. അതൊരു സൗഭാഗ്യമാണ്. ആ സൗഭാഗ്യത്തിനുടമയായിരുന്ന അദ്ദേഹത്തിന്റെ മക്കള്‍ അനുഗ്രഹീതരാണ്.
അനേകം തവണ അദ്ദേഹവുമായി നേരിട്ട് ഇടപഴകാനും പലപ്പോഴും അദ്ദേഹത്തിന്റെ വീടു സന്ദര്‍ശിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. പലവേദികളിലും പരിപാടികളില്‍ അദ്ദേഹം ഉത്ഘാടകനും ഞാന്‍ പ്രഭാഷകനും ആയിരിക്കാനുള്ള മഹാഭാഗ്യവും കൈവന്നിട്ടുണ്ട്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ കോട്ടയം യൂണിറ്റിന്റെ അധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിക്കുകയും ഇതരപ്രസ്ഥാനങ്ങളുടെ സഹകാരിയും മാര്‍ഗദര്‍ശിയും ഒക്കെയായി ദീര്‍ഘകാലബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു. ബാലഗോകുലം ജില്ലാ ഭാരവാഹിത്വവും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ആ മഹാഗുരുവിന്റെ പാദാരവിന്ദങ്ങളില്‍ സാഷ്ടാംഗ പ്രണാമം; ആദരാജ്ഞലികള്‍. അദ്ദേഹത്തിന്റെ മക്കളുടെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
കാ.ഭാ. സുരേന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: