തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ സമയം അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് നിലവില്‍ വന്നു. ഇന്നലെയും ഇന്നും മാത്രം കൂടുതല്‍ സമയം വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് ഔദ്യോഗിക അറിയിപ്പ് നല്കി. വരും നാളുകളില്‍ വൈദ്യുതി നിയന്ത്രണം കര്‍ശനമാകുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.
കേന്ദ്ര ബോര്‍ഡില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ 400 മെഗാവാട്ട് കുറവ് വരുത്തി എന്ന കാരണം പറഞ്ഞാണ് ലോഡ് ഷെഡ്ഡിംഗ് സമയം കൂട്ടുന്നത്. നിലവിലുള്ള ഒരു മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ് ഇപ്പോള്‍ അഞ്ച് മണിക്കൂര്‍ വരെ തുടരുന്നുണ്ട്. ചീഫ് എഞ്ചിനീയര്‍മാര്‍ വളരെ രഹസ്യമായി നല്കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായിട്ടാണ് ലോഡ് ഷെഡ്ഡിംഗ് സമയം കൂട്ടിയത്. എല്ലാം സബ് സ്റ്റേഷനുകളിലേക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം ബുധനാഴ്ച തന്നെ നല്‍കിയിരുന്നു.
രാത്രിയിലെ ഒരു മണിക്കൂര്‍ പവര്‍കട്ടിനു പുറമെ പകല്‍ മൂന്ന് മുതല്‍ അഞ്ച് വരെയാണ് നിലവില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. അറ്റകുറ്റ പണി നടക്കുന്നതാണ് വൈദ്യുതി ഇല്ലാത്തതിന് കാരണമെന്ന് വിവരങ്ങള്‍ ആരായുന്നവര്‍ക്ക് ലഭിക്കുന്ന മറുപടി. പവര്‍ ഹോളിഡേ ഒന്നിച്ച് നടപ്പാക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരേ സ്ഥലത്ത് പല ദിവസങ്ങളില്‍ പല രീതിയിലാണ് പവര്‍ ഹോളിഡേ നടപ്പിലാക്കുക. അര മണിക്കൂര്‍ മുതല്‍ അഞ്ച് മണിക്കൂര്‍ വരെ വ്യത്യസ്ത രീതിയിലാണ് ലോഡ് ഷെഡിംഗ്. കായംകുളം താപനിലയം, ബ്രഹ്മപുരം ഡീസല്പ്ലാന്റില് നിന്നും വൈദ്യുതി വാങ്ങുന്നത് നിര്‍ത്തിയതും പ്രതിസന്ധിക്ക് കാരണമായി.
ദക്ഷിണേന്ത്യയിലെ വിവിധ ഊര്ജവ്യാപാരികള് നിന്ന് ഏപ്രിലില്‍ 500 മെഗാവാട്ട് മുതല്‍ 550 മെഗാവാട്ട് വരെ വാങ്ങാന്‍ കരാറില്‍ ഒപ്പിട്ടിരുന്നു. എങ്കിലും വിവിധ കാരണങ്ങളാല്‍ 200 മുതല്‍ 250 മെഗാവാട്ട് വൈദ്യുതി മാത്രമേ കിട്ടുന്നുള്ളൂ. അതിനിടെ വന്‍തോതില്‍ ജലവൈദ്യുതി ഉല്പാദിപ്പിക്കുന്നതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. രണ്ടു ദിവസമായി 20 ദശലക്ഷം യൂണിറ്റ് വരെ ജലവൈദ്യുതി ഉല്പാദിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 12 ദശലക്ഷം യൂണിറ്റ് മുതല്‍ 13 ദശലക്ഷം യൂണിറ്റ് വരെയായിരുന്നു. വൈദ്യുതിയുടെ ഉപഭോഗം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസം പകല്‍ വൈദ്യുതി നിയന്ത്രണമെന്നാണ് വിശദീകരണം.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: