കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ഗള്‍ഫ്രാജ്യങ്ങളിലേക്ക് പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് അയക്കുന്ന പെണ്‍വാണിഭ സംഘത്തെ സഹായിച്ചിരുന്ന എമിഗ്രേഷന്‍ വിഭാഗത്തിലെ എസ്ഐ ക്രൈംബ്രാഞ്ചിന് കീഴടങ്ങി. രാജു മാത്യു (44)വാണ് ഇന്നലെ രാവിലെ എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്.
2012 ല്‍ കഴക്കൂട്ടത്തുള്ള ഒരു പെണ്‍കുട്ടിയെ ദുബായിയിലേക്ക് അനധികൃതമായി വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് കടത്തിവിടുന്നതിന് സഹായിച്ചത് എമിഗ്രേഷന്‍ വിഭാഗത്തിലെ എസ്ഐയായിരുന്ന രാജു മാത്യുവായിരുന്നു. വീട്ടുതൊഴിലിനെന്ന് പറഞ്ഞാണ് 19 കാരിയായ പെണ്‍കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ആദ്യം മസ്കറ്റിലും പിന്നീട് ദുബായിയിലേക്കും കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
താന്‍ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പെണ്‍കുട്ടി ഒരുകണക്കിന് സെക്സ് റാക്കറ്റിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് എംബസിയില്‍ അഭയം തേടി. എംബസിയുടെ സഹായത്താല്‍ നാട്ടില്‍ തിരിച്ചെത്തിയശേഷമാണ് തനിക്കുണ്ടായ അനുഭവം പെണ്‍കുട്ടി തുറന്നുപറഞ്ഞത്. ഇതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ കടത്തിയ ഇടനിലക്കാരിയായ ഏജന്റ് കൊല്ലം സ്വദേശിനിയായ ശാന്തയും മറ്റ് രണ്ടുപേരും അറസ്റ്റിലായിരുന്നു. എസ്ഐ രാജു മാത്യുവിന്റെ പങ്ക് വെളിപ്പെട്ടതിനെത്തുടര്‍ന്ന് ഇയാളെ സസ്പെന്റ് ചെയ്തിരുന്നു. സസ്പെന്ഷനിലായതിനെത്തുടര്ന്ന് ഇത്രയുംകാലം ഇയാള്‍ ഒളിവിലായിരുന്നു. ഹൈക്കോടതിയില്‍ ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് അന്വേഷണസംഘത്തിന് മുമ്പില്‍ കീഴടങ്ങിയത്.
പ്രതിയെ ആലുവ ജുഡീഷ്യല്‍ രണ്ടാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ക്രൈംബ്രാഞ്ച്എസ്പി അലക്സ് കെ. ജോണ്‍, ഡിവൈഎസ്പി എസ്. ബാലചന്ദ്രന്‍നായര്‍, എസ്ഐ ടി.എം. കാസിം, എഎസ്ഐമാരായ കെ.പി. മത്തായി, വി.സി. രവികുമാര്‍, സിപിഒ എ.ജി. സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: