കൊച്ചി: മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറി ശശിന്ദ്രന്റെയും കുട്ടികളുടെയും മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി വ്യവസായി വി.എം രാധാകൃഷ്ണന് എന്ന ചാക്ക് രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി
ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും സിബിഐ കോടതിയില്‍ എതിര് സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചത്
രാധാകൃഷ്ണന്റെ റിമാന്റ് കാലാവധി ഈ മാസം 19 വരെ നീട്ടിയിട്ടുണ്ട്. 2011 ജനുവരി 24നാണ് മലബാര്‍ സിമെന്റ്സ് ജീവനക്കാരന് ശശീന്ദ്രനും മക്കളായ വിവേകും വ്യാസും കഞ്ചിക്കോട്ടെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്
2006-2008 കാലഘട്ടത്തില്‍ മലബാര്‍ സിമെന്റ്സില്‍ നടന്ന അഴിമതികളുടെ വിവരങ്ങള്‍ ശശീന്ദ്രനിലൂടെ പുറത്താകുമെന്ന ഭയത്തെ തുടര്‍ന്ന് സണ്‍ ഗ്രൂപ്പ് മേധാവി രാധാകൃഷ്ണന് ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: