കോട്ടയം: എംജി സര്‍വ്വകലാശാല രജിസ്ട്രാര്‍ എം.ആര്.ഉണ്ണിക്ക് യോഗ്യത ഇല്ലെന്നുള്ള പരാതി, അന്വേഷണത്തില്‍ ശരയില്ല എന്നു തെളിഞ്ഞിട്ടും അദ്ദേഹത്തെ തിരിച്ച് ജോലിക്ക് പ്രവേശിപ്പിക്കാത്ത അധികൃതരുടെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു. എംജി സര്‍വ്വകലാശാലയില്‍ പലപ്പോഴും സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് എതിരെ ഇതുപോലെയുള്ള വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി യൂണിവേഴ്സിറ്റിയുടെ അന്തസ്സ് കെടുത്തുന്നത് ചിലരുടെ വിനോദമാണ്. രാഷ്ട്രീയതിമിരം ബാധിച്ചവരുടെ ഗൂഢാലോചനയാണ് ഇന്ന് ഈ സ്ഥാപനത്തില്‍ നടക്കുന്നത്. സിന്‍ഡിക്കേറ്റിലും സെനറ്റിലുമൊക്കെ വരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കളികളില്‍ കുടുങ്ങി എംജി യൂണിവേഴ്സിറ്റി താറുമാറായിരിക്കുകയാണ് എന്നും ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: