ന്യൂദല്‍ഹി: രാഷ്ട്രപതി തള്ളിയ ദയാഹര്‍ജികളില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. നാലാഴ്ചത്തേക്കാണ് സ്റ്റേ. കഴിഞ്ഞദിവസം രാത്രിയാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച അടിയന്തര ഉത്തരവ് ഇറക്കിയത്. വധശിക്ഷയെക്കുറിച്ച് പ്രതികളുടെ വീട്ടുകാരെ അറിയിച്ചോ എന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയോ എന്നും അറിയിക്കണന്നും കോടതി ആവശ്യപ്പെട്ടു.
മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന് ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ. സുരേഷ്, രാംജി, ഗുര്‍മീത് സിംഗ്, ധര്‍മപാല്‍, മുന്‍ ഹരിയാന എംഎല്‍എ രാലു റാം പുനിയയുടെ മകള്‍ സോണിയ, അവരുടെ ഭര്‍ത്താവ് സഞ്ജീവ്, സുന്ദര്‍ സിംഗ്, ജാഫര്‍ അലി എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വധശിക്ഷ നടപ്പിലാക്കാന്‍ പോകുന്നതെന്ന് ചൂണ്്ടിക്കാട്ടി ഒരു സന്നദ്ധ സംഘടന സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് പി.സദാശിവം, എം.വൈ ഇക്ബാല്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വധശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തത്.
നേരത്തെ അഫ്സല് ഗുരുവിന്റെ വധശിക്ഷ ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കിയതില്‍ രഹസ്യസ്വഭാവം സൂക്ഷിച്ചിരുന്നത് വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. അഫ്സല് ഗുരുവിന്റെ വധശിക്ഷയ്ക്ക് ശേഷമായിരുന്നു അഫ്സലിന്റെ കുടുംബത്തിന് ഇതേക്കുറിച്ച് അറിയാന്‍ കഴിഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത് മറ്റ് കേസുകളില്‍ ആവര്‍ത്തിക്കരുതെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് എട്ട് ദയാഹര്‍ജികള്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: