കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് കാസര്‍കോട്ട് ഒരു ഇര കൂടി. കാഞ്ഞങ്ങാട് അമ്പലത്തറയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സലാഹുദ്ദീന്- ഫാത്തിമ ദമ്പതികളുടെ മകന് സിനാന് ആണ് മരിച്ചത്. തല വലുതായി വരുന്ന ഹൈഡ്രോ സീഫലസ് എന്ന രോഗത്തിന് അടിമയായിരുന്നു സിനാന്.
കഴിഞ്ഞ ദിവസം ശക്തമായ ശ്വാസ തടസമുണ്ടായിരുന്നു. ഇന്നു രാവിലെയായിരുന്നു മരണം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ സിനാന്റെ പേരില്ല. അതിനാല്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായം സിനാന് ലഭിച്ചിരുന്നില്ല. ചികിത്സയ്ക്കായി നാലു ലക്ഷത്തോളം രൂപ കുടുംബം ചെലവഴിച്ചിട്ടുണ്ട്. സ്വന്തമായുണ്ടായിരുന്ന വീടു വിറ്റാണ് ചികിത്സ നടത്തിയത്.
എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ഒടുവിലത്തെ ഇരകളില്‍ ഒരാളാണ് സിനാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: