ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് ആശ്വാസമേകി തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. വടക്കന്‍ പാകിസ്ഥാനിലെ ചിത്രല്‍ മണ്ഡലത്തില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയാണ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം കറാച്ചി പാര്‍ലമെന്റ് മണ്ഡലത്തില്‍ മുഷാറഫ് സമര്‍പ്പിച്ച നാമനിര്‍ദേശപത്രിക തള്ളി. ഐഡന്റിറ്റി കാര്‍ഡിലെയും നാമനിര്‍ദേശ പത്രികയിലെയും ഒപ്പുകള്‍ വ്യത്യസ്തമാണെന്നു കാട്ടിയാണ് കറാച്ചിയിലെ റിട്ടേണിങ് ഓഫിസര്‍ പത്രിക തള്ളിയത്.
പഞ്ചാബ് പ്രവിശ്യയിലെ കസൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ മുഷറഫ് നല്കിയ പത്രിക രണ്ടു ദിവസം മുന്‍പ് തള്ളിയിരുന്നു. ഭരണഘടനയുടെ 62, 63 വകുപ്പുകള്‍ പ്രകാരമാണ് കസൂരിലേക്കുള്ള പത്രിക തള്ളിയത്. സ്ഥാനാര്‍ഥി സല്‍സ്വഭാവിയും വിവേകിയും നീതിമാനും ദുര്‍നടപ്പുകാരനും ആകരുതെന്നാണ് ഈ വകുപ്പുകള്‍ പറയുന്നത്. എന്നാല്‍ നിരവധി കേസുകളില്‍ പ്രതിയായ മുഷറഫിന്റെ പത്രിക ഇക്കാരണങ്ങള്‍ പരിഗണിച്ചു അംഗീകരിക്കാനാവില്ലെന്നാണ് കസൂര്‍ റിട്ടേണിങ് ഓഫിസര്‍ വ്യക്തമാക്കിയത്.
മുഷാറഫിന് നിര്‍ണായക ജനപിന്തുണയുള്ള മണ്ഡലമാണ് ചിത്രാല്‍. അദ്ദേഹം അധികാരത്തിലിരുന്നപ്പോള്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആരംഭിച്ചിരുന്നു. സയിദ് താരിഖ് അലി എന്നയാള്‍ മുഷാറഫിന്റെ പത്രിക സ്വീകരിക്കുന്നതിനെ എതിര്‍ത്തിരുന്നു. ഇതു തള്ളിക്കൊണ്ടാണ് മുഷാറഫിന്റെ പത്രിക സ്വീകരിച്ചത്. ഇസ്ലാമാബാദിലും അലി മുഷാറഫിന്റെ പത്രിക സ്വീകരിക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: