ന്യൂദല്‍ഹി: സൗദിയിലെ നിതാഖത്തുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആശങ്ക അറിയിക്കാന്‍ വിദേശകാര്യമന്ത്രി സൗദി സന്ദര്‍ശിക്കുമെന്ന് സല്മാന് ഖുര്‍ഷിദ് പറഞ്ഞു.
വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം ഈ മാസം ഒടുവിലായിരിക്കും സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ സൗദി സ്വദേശിവത്കരണം സംബന്ധിച്ച് പ്രവാസകാര്യമന്ത്രി വയലാര്‍ രവി വിളിച്ചുചേര്‍ത്ത മന്ത്രിതല യോഗം ഇന്ന് ദല്‍ഹിയില്‍ നടക്കും.
മടങ്ങിയെത്തുന്നവരുടെ പുനരധിവാസം, സൗദി വിസ ചട്ടങ്ങള്‍,വ്യാജ റിക്രൂട്ട്മെന്റ് തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്ക്ക്ബോധവത്കരണം നല്‍കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
മന്ത്രിതലത്തില്‍ രണ്ടുഘട്ടങ്ങളിലായാണ് ചര്‍ച്ചകള്‍ നടക്കുക. സൗദി തൊഴില്‍മന്ത്രി ശനിയാഴ്ച തിരിച്ചെത്തിയ ശേഷം വയലാര്‍ രവിയും ഇ അഹമ്മദും ഉള്‍പ്പെട്ട മന്ത്രിതലചര്ച്ചയ്ക്കുള്ള തീയതി നിശ്ചയിക്കും.
അതിനുശേഷം ഈ മാസം അവസാനത്തോടു കൂടിയായിരിക്കും തന്റെ സന്ദര്‍ശനമെന്നും ഖുര്‍ഷിദ് പറഞ്ഞു. സൗദി അറേബ്യ നിതാഖത് നിയമം നിര്‍ത്തിവെച്ചിരിക്കുന്ന മൂന്നുമാസ സമയപരിധിക്കുള്ളില്‍ സാധ്യമായ എല്ലാ വഴികളിലൂടെയും പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നുള്ളതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ തൃപ്തികരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതായും സല്മാന് ഖുര്‍ഷിദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: