തിരുവനന്തപുരം: ഭാര്യ യാമിനി തങ്കച്ചിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പരസ്യമായി മാപ്പു പറഞ്ഞേക്കും. യാമിനി വനം മാഫിയയ്ക്കു വേണ്ടി സംസാരിക്കുകയാണെന്ന ഗണേഷിന്റെ അഭിഭാഷകന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് ഗണേഷ് മാപ്പു പറയണമെന്ന് യാമിനി ആവശ്യപ്പെട്ടത്.
യാമിനിയുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കാന്‍ കഴിയാത്തതിലും ഗണേഷ് ഖേദം പ്രകടിപ്പിക്കും. ഇതിനായി ഗണേഷ് വാര്‍ത്താ സമ്മേളനം വിളിച്ചേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞയാഴ്ച നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കിടെയാണ് ഗണേഷ് പരസ്യമായി മാപ്പു പറയണമെന്ന് യാമിനി തങ്കച്ചി ആവശ്യപ്പെട്ടത്.
എന്നാല്‍ ഗണേശ് അത് അംഗീകിരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് യാമിനിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യാമിനി വഴങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗണേശ് ഖേദം പ്രകടിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: