മംഗലാപുരം: മംഗലാപുരം ഉപ്പിനങ്ങാടിക്കടുത്ത്പര്മയില് ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികളടക്കം എട്ട് പേര് മരിച്ചു. ലോറിയിലെ ഡ്രൈവറും ക്ലീനറും സമീപത്തെ വീട്ടിലെ ആളുകളുമാണ് മരിച്ചത്. മംഗലാപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോകുകയായരുന്ന എച്ച്പിസിഎല്‍ കമ്പനിയുടെ വാഹനമാണ് അപകടത്തില്‍പെട്ടത്.
ഉപ്പനങ്ങാടിക്ക് സമീപം പെര്‍ണ ദേശീയ പാതയില്‍ വച്ച് വളവ് തിരിയുന്നതിനിടെ മറിയുകയായിരുന്നു. ടാങ്കറില്‍ 16,000-ത്തോളം ലിറ്റര്‍ എല്‍പിജി ഉണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും രണ്ട് വീടുകളും പൂര്‍ണമായും കത്തിനശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: