കോട്ടയം: നഗരത്തിലെ ഗതാഗതതടസ്സം ഒഴിവാക്കുന്നതിന് നഗരവാസികളുടെ അഭിപ്രായം ചോദിച്ചുകൊണ്ടുനടത്തിയ ‘നാട്ടുകൂട്ടം-ട്രാഫിക് സംവാദം’ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
നഗരമദ്ധ്യത്തിലെ ശീമാട്ടി ട്രാഫിക് റൗണ്ട് അടിയന്തിരമായി ചെറുതാക്കണമെന്ന് ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. പി.ടി.ചാക്കോയുടെ പ്രതിമ വച്ചിട്ടുള്ള സ്ഥാനവും മാറ്റണം. ഫുട് ഓവര്‍ ബ്രിഡ്ജുകളും ഫ്ളൈ ഓവറുകളും റിംഗ് റോഡുകളും ബഹുനിലപാര്‍ക്കിംഗ് മന്ദിരങ്ങളും ജനങ്ങളുടെ നിര്‍ദ്ദേശങ്ങളില്‍ പെടുന്നു. സംവാദത്തില്‍ ഏറെനേരം സംസാരിച്ചത് പൊതുജനങ്ങളാണെന്നത് ശ്രദ്ധേയമായി.
ഗതാഗതസംവാദം ആംആദ്മി പാര്‍ട്ടി ജില്ലാ അഡ്ഹോക് സമിതി കണ്‍വീനര്‍ കെ.എസ്.പത്മകുമാര്‍ ട്രാഫിക് പദ്ധതിയവതരിപ്പിച്ച് ഉദ്ഘാടം ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ റോഡ്സ് ഡിവിഷന് റിട്ട.അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോണ്‍ ജോസഫ് മോഡറേറ്ററായി. ജനങ്ങളുടെ നിര്‍ദ്ദേങ്ങള്‍ ചേര്‍ത്ത് വിദഗ്ദ്ധാഭിപ്രായം തേടിയതിനും ശേഷം വിശദമായ ട്രാഫിക് പരിഷ്കരണപദ്ധതി അധികാരികള്‍ക്ക് സമര്‍പ്പിക്കാമെന്ന് ആംആദ്മി പാര്‍ട്ടി ജില്ലാ അഡ്ഹോക്ക് സമിതി സെക്രട്ടറി അഡ്വ.കെ.ഉബൈദത്ത് അറിയിച്ചു. മികച്ച നിര്‍ദ്ദേശങ്ങള്‍ നല്കിയ വനിതാപ്രതിനിധി സുജാതാ ജോര്‍ജ്ജിന് സന്നിഹിതരായിരുന്ന നഗരവാസികള്‍ ചേര്‍ന്ന് ഹാരാര്‍പ്പണം നടത്തി
അഡ്വ.അനില്‍ ഐക്കര, പ്രൊഫ.ഇ.ഗോപാലകൃഷ്ണപ്പണിക്കര്, ഡോ.ആര്.കെ.റെയ്മോള്‍, ബിനുകുര്യന്‍, അമ്പാട്ട്, ജി.മോഹന്‍ദാസ്, ജെ.വി.ഫിലിപ്പ്, ഷിബു ചാരംകുളങ്ങര, ജിസ്ടോം, ഗോകുല്‍ വേണുഗോപാല്‍, ലക്ഷ്മി സുരേന്ദ്രന്, രാജമ്മ വിശ്വനാഥന്, സാബുനാഥ്. വി.ശ്രീധരന്‍പിള്ള, പ്രിന്‍സ് കിഷോര്‍, ശ്രീനിലയം ശ്രീകുമാര്‍, ജി.സോമനാഥപിള്ള, ജേക്കബ് വര്‍ഗ്ഗീസ്, എ.എന്‍.ജോണ്‍, ഡോ.പീറ്റര്‍ കെ.മാണി, അഭിജിത്ത് അനില്‍, എന്നിവരും ഗതാഗതപരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ നല്കി.
ട്രാഫിക് സംവാദം പരിപാടിയുടെ വരവുചെലവും കണക്കുകള്‍ യോഗസ്ഥലത്ത് വച്ചുതന്നെ അവതരിപ്പിച്ച് പൊതുജനങ്ങള്‍ക്ക് പരിശോധിക്കുവാന്‍ നല്കിയതും പുതിയ അനുഭവമായിരുന്നു. മികച്ച അഭിപ്രായങ്ങള്‍ നല്‍കിയവര്‍ക്ക് അരവിന്ദ് കെജ്രിവാള് എഴുതിയ ‘സ്വരാജ്’ എന്ന പുസ്തകം പുരസ്കാരമായി നല്കി. ലക്ഷ്മി സുരേന്ദ്രന് നാടന്‍ പാട്ടുകളും കവിതകളും ആലപിച്ചു.
ഗതാഗതപരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായി തയ്യാറാക്കി ജില്ലാകളക്ടര്‍ക്കും മറ്റധികാരികള്‍ക്കും സമര്‍പ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. തുടര്‍ന്നും നഗരഗതാഗതം സുഗമമമാക്കുന്നില്ലായെങ്കില് ജനകീയമായ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ ബിനുകുര്യന്‍ അമ്പാട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: