മുണ്ടക്കയം: ചരിത്രപ്രസിദ്ധമായ വള്ളിയാങ്കാവ് ദേവീക്ഷേത്രത്തില്‍ തിരുവുത്സവത്തിന് 11ന് തുടക്കമാകും. പൊങ്കാല വെള്ളിയാഴ്ച രാവിലെ നടക്കും. വ്യാഴാഴ്ച രാവിലെ 4.30ന് പള്ളിയുണര്‍ത്തല്‍, 6ന് നിര്‍മ്മാല്യദര്‍ശനം, 6.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് ഉഷഃപൂജ, 8ന് വിശേഷാല്‍ പൂജകള്‍, വഴിപാടുകള്‍, 9ന് വള്ളിയാങ്കാവ് നാരായണീയ ഭക്തജനസംഘം നടത്തുന്ന നാരായണീയ പാരായണം, 12ന് ഉച്ചപ്പൂജ, വൈകിട്ട് 6.30ന് ദീപാരാധാന, 7ന് കഥകളി (കഥ-ദാരികവധം), 10ന് വലിയഗുരുസി എന്നിവ നടക്കും.
വെള്ളിയാഴ്ച രാവിലെ 5മുതല്‍ പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, 7ന് ലളിതാസഹസ്രനാമാര്‍ച്ചന, സത്സംഗം, ഭജന(നിഷ്ഠാമൃത ചൈതന്യ, അമൃതാനന്ദനയീമഠം), 9ന് കലശാഭിഷേകം, അഷ്ടാഭിഷേകം, തുടര്‍ന്ന് വള്ളിയാങ്കാവ് അമ്മയുടെ വെബ്സൈറ്റ് പ്രകാശനം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നിര്‍വ്വഹിക്കും. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ പി.ചന്ദ്രശേഖരന്, പീരുമേട് എംഎല്‍എ ഇ.എസ്.ബിജിമോള്‍, പെരുവന്താനം സബ് ഇന്‍സ്പെക്ടര്‍ ടി.ഡി.സുനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ പി.ആര്.ബിജുമോന്, സിനിമാതാരം ശാലുമേനോന് എന്നിവര്‍ സംസാരിക്കും. 9.30ന് ഭദ്രദീപ പ്രകാശനം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിലെ ബ്രഹ്മപാദാനന്ദ സരസ്വതി സ്വാമികള്‍ നിര്‍വ്വഹിക്കും. 12.30ന് പൊങ്കാല സമര്‍പ്പണം, ദേവപ്രശ്ന പരിഹാരാര്‍ത്ഥം ഭക്തജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്ന ദേശ പന്തിരുനാഴി, വൈകിട്ട് 6.45ന് ദീപാരാധന, 7ന് കൊമ്പുകുത്തി മലഅരയ ഐവര്‍കളി സംഘം അവതരിപ്പിക്കുന്ന ഐവര്‍കളി, 8ന് മൂട്ടിക്കന് സദ്ഗുരു നൃത്തകലാലയം അവതരിപ്പിക്കുന്ന നൃത്താഞ്ജലി, 10ന് വലിയഗുരുസി എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: