കൊല്ലം: സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി സൂര്യാഘാതമേറ്റു. കൊല്ലം തിരുമുല്ലാവാരം സ്വദേശികളായ അജയന്, സാംസണ് എന്നിവര്‍ക്കും പത്തനംതിട്ട അടൂരില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന രണ്ടു പൊലീസുകാര്‍ക്കുമാണ് സൂര്യാഘാതമേറ്റത്. രാജേഷ് ജോണ്‍, രവി എന്നീ പോലീസുകാര്‍ക്കാണ് സൂര്യാഘാതമേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയില്‍ ആദ്യമായാണ് സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്യുന്നത്. കടലില്‍ മത്സ്യബന്ധനം നടത്തി തിരിച്ചു വരുമ്പോഴാണ് അജയന്, സാംസണ് എന്നിവര്‍ക്ക് സൂര്യാഘാതമേറ്റത്. ഇതോടെ കൊല്ലം ജില്ലയില്‍ മാത്രം സൂര്യാഘാതമേറ്റവരുടെ എണ്ണം ആറായി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കൊല്ലം പുനലൂരില്‍ നാലുപേര്‍ക്കു സൂര്യാഘാതം ഏറ്റിരുന്നു. കൊല്ലം ജില്ലയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൂടി വരുന്ന ചൂടിന് താത്കാലിക ആശ്വാസമായി ഇന്നലെ വോനല്മഴ പെയ്തെങ്കിലും ഇന്ന് വീണ്ടും കനത്ത ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനില കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ പുനലൂരില്‍ രേഖപ്പെടുത്തിയിരുന്നു.
കളക്ടറുടെ നേതൃത്വത്തില്‍ സൂര്യാഘാതം ഏല്‍ക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നെങ്കിലും ദിനംപ്രതി സൂര്യാഘാതമേല്‍ക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പാടത്ത് പണിയെടുക്കുന്നവര്‍, നിര്‍മ്മാണത്തൊഴിലാളികള്‍,മത്സ്യത്തൊഴി്ലാളികള് തുടങ്ങി നേരിട്ട് സൂര്യരശ്മികള്‍ ഏല്‍ക്കുന്നവര്‍ക്കാണ് കൂടുതലായും സൂര്യാഘാതമേല്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് ഒരു ഡിഗ്രി അധികചൂടാണ് ഈ വര്‍ഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കൊല്ലത്ത് താപനിലയുടെ തോത് കൂടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: