ഇസ്ലാമാബാദ്: ആണവവാഹക ശേഷിയുള്ള ഹതാഫ്-4 ബാലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന് പരീക്ഷിച്ചു. 900 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന്റെ ഇന്ത്യയിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാക് സൈന്യം അറിയിച്ചു.
നിലവിലെ മിസൈലിന്റെ ദൂരപരിധിയിലും സാങ്കേതികതയിലും കൂടുതല്‍ മെച്ചം വരുത്താന്‍ ലക്ഷ്യമിട്ടുള്ള പരീക്ഷണ പരമ്പരയുടെ ഭാഗമായിരുന്നു വിക്ഷേപണമെന്ന് സൈന്യം അറിയിച്ചു. നയതന്ത്ര ആസൂത്രണ വിഭാഗം മേധാവി ലഫ്. ജനറല്‍ (റിട്ടയേര്‍ഡ്) ഖാലിദ് അഹമ്മദ് കിഡ്വായിയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞന്മാരും എന്‍ജിനീയര്‍മാരും പരീക്ഷണത്തിന് സാക്ഷിയായി.
കഴിഞ്ഞ ഒരു കൊല്ലക്കാലമായി പാക്കിസ്ഥാന് പല ഇനം മിസൈലുകള്‍ പരീക്ഷിച്ചുവരികയാണ്. 60 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ നാശം വിതയ്ക്കാന്‍ പ്രാപ്തമായ ഹത്ഫ്-9 ഇനം മിസൈലുകളും 1300 കിലോമീറ്റര്‍ റേഞ്ചുള്ള ഹത്ഫ്-5 ബാലിസ്റ്റിക് മിസൈലും ഇതില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: