കൊച്ചി: വിശിഷ്ട പദവികളില്‍ നിന്ന് തന്നെ അയോഗ്യനാക്കിയ നടപടിക്കെതിരെ മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ജി.മാധവന് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു.
ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന് , ജസ്റ്റിസ് ബി കമാല്‍ പാഷ എന്നിവരടങ്ങിയ ബഞ്ചാണ് നോട്ടീസയച്ചത്. നേരത്തെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ എറണാകുളം ബെഞ്ചിന് നല്കി ഹര്‍ജി തള്ളിയതിനെതിരെയാണ് മാധവന് നായര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഐ.എസ്.ആര് .ഒ. ചെയര്മാന് സ്ഥാനത്തുനിന്ന് വിരമിച്ച ശേഷമാണ് 2009 നവംബറില്‍ മാധവന് നായര്‍ക്ക് വിക്രം സാരാഭായി വിശിഷ്ട പ്രൊഫസര്‍ പദവി നാലു കൊല്ലത്തേക്ക് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: