കോഴിക്കോട്: സേലത്ത് മലയാളി വിദ്യാര്‍ത്ഥി ദീപക് റാഗിംഗിനെ തുടര്‍ന്ന് മരിച്ചത് തലക്കടിയേറ്റാണെന്ന് എഫ്ഐആര്‍. ദീപകിനെ മൂന്ന് തവണ ഇരുമ്പ് വടിക്കൊണ്ട് അടിച്ചു. തറയില്‍ വീണ ദീപകിന്റെ ശരീരത്തില്‍ കൂടി വാഹനം ഓടിച്ചു കയറ്റിയെന്നും ഐഫ്ഐആറില് പറയുന്നു.
രാശിപുരം പോലീസാണ് എഫ്.ഐ.ആര് തയാറാക്കിയത്. ബൈക്കില്‍ കാറിടിച്ചാണ് മരണമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സേലത്തിനടുത്ത് നാമക്കലിലുള്ള നാനാമണി എഞ്ചിനീയറിംഗ് കോളേജില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ടാണ് രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ സംഘട്ടനമുണ്ടായത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദീപക്ക് പിന്നീട് മരണപ്പെടുകയായിരുന്നു. തലശേരി സ്വദേശിയായ ദീപക് (20) രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രേണിക്സ് എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു, സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: