കോഴിക്കോട്: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ സാക്ഷികളുടെ കൂട്ടകൂറുമാറ്റം തുടരുന്നു. ഇതുവരെ വിസ്തരിച്ച 61 സാക്ഷികളില്‍ 31 പേരും കൂറുമാറി. ഇന്ന് മൊഴി മാറ്റിയ 58ാം സാക്ഷി ഖാദറിന്റെ മറുപടിയില്‍ കൃത്യതയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാത്തതിനാല്, കോടതി പറയുംവരെ മുറി വിട്ടുപോകരുതെന്ന് സാക്ഷിയോട് കോടതി ആവശ്യപ്പെട്ടു.
സാക്ഷികള്‍ കൂട്ടത്തോടെ കൂറമാറുന്നത് പ്രോസിക്യൂഷന്റെ വാദത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് പ്രതിഭാഗത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കൂറുമാറിയവര്‍ സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണെന്നാണ് പ്രൊസിക്യൂഷന് നിലപാട്. ഇവരില്‍ അധികവും മഹസര്‍ സാക്ഷികള്‍ ആയതിനാല്‍ കൂറുമാറ്റം കേസിനെ ബാധിക്കില്ലെന്നും പ്രൊസിക്യൂഷന് വിലയിരുത്തുന്നു.
മാറാട് പ്രത്യേക കോടതി ഇന്ന് വിസ്തരിച്ച നാല് സാക്ഷികളും കൂറുമാറിയിരുന്നു. ചൊക്ലി സ്വദേശികലായ ലീല, ഖാദര്‍, സുരേഷ് ബാബു, ലിജേഷ് എന്നിവരാണ് ഇന്ന് കൂറുമാറിയത്. ഇതില്‍ ഖാദറിനെ വിസ്തരിക്കുമ്പോഴാണ് കൂറുമാറിയ സാക്ഷികളുടെ മറുപടി കൃത്യമാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചത്. പ്രൊസിക്യൂഷന്റെയും കോടതിയുടെയും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് സാക്ഷി മറുപടി പറയാതായതോടെ കോടതി പറയും വരെ പുറത്തുപോകരുതെന്ന് സാക്ഷിയെ ശാസിക്കുകയും ചെയ്തു. കോടതിയുടെ സമയം കളയരുതെന്നും കോടതി സാക്ഷിയോട് ആവശ്യപ്പെട്ടു.
സാക്ഷിപട്ടികയില്‍ നിന്ന് 50 ഓളം പേരെ കൂറുമാറ്റ സാധ്യത മുന്നില്‍ കണ്ട് ഒഴിവാക്കിയതോടെ പ്രൊസിക്യൂഷന് അനുകൂലമായി മൊഴിനല്‍കിയവര്‍ മുപ്പത് പേര് മാത്രമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: