തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ ജഗതി ശ്രീകുമാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. പത്തരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. കാറുടമയേയും െ്രെഡവറേയും ഇന്‍ഷുറന്‍സ് കമ്പനിയേയും എതിര്‍കക്ഷികളാക്കിയാണ് ജഗതിയുടെ ഹര്‍ജി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ജഗതി സഞ്ചരിച്ചിരുന്നു കാര്‍ മലപ്പുറത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. റോഡിലുള്ള ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജഗതി ഒരു വര്‍ഷത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ മാസമാണ് സ്വവസതിയില്‍ എത്തിയത്.
ഈ വിശദാംശങ്ങള്‍ കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജഗതി കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: