ന്യൂദല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോക രണ്ടാം നമ്പറും ഒളിമ്പ്യനുമായെ സെന നെഹ്വാളിനു കിരീട സാധ്യത.
ദല്‍ഹിയില്‍ 23 മുതലാണ് ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്.െ ചെനയുടെ ലോക ഒന്നാം നമ്പര്‍ ലി സുറേ, മൂന്നാം നമ്പര്‍ യിഹാന് വാംഗ് എന്നിവര്‍ ഇന്ത്യന്‍ ഓപ്പണില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണുെ സെനയ്ക്കു കിരീട സാധ്യത വര്‍ധിച്ചത്.
ഒന്നും രണ്ടും റൗണ്ടുകളില്െ സെനയ്ക്കു കാര്യമായ വെല്ലുവിളികളുമില്ല. വനിതാ സിംഗിള്‍സിലെ ആദ്യ റൗണ്ടില്‍ ഇന്തോനീഷ്യയുടെ ബെലാട്രിക്സ് മനുപുതിയാണുെ സെനയെ നേരിടുക. കഴിഞ്ഞ മാസം നടന്ന ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ പ്രീ ക്വാര്ട്ടര്െ ഫെനലില്െ സെന മനുപുതിയെ അനായാസം കീഴടക്കിയിരുന്നു.
ക്വാര്ട്ടര്െ ഫെനലില്‍ എട്ടാം സീഡുകാരിയായ കൗമാര താരം പി.വി. സിന്ധുവിനെെ സെനയ്ക്കു നേരിടേണ്ടി വരും. തായ്ലന്‍ഡിന്റെ റാച്നോക് ഇനാതോണ് ആണ്െ സെനയ്ക്ക് ഏറ്റവും വെല്ലുവിളിയാകുക. ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ സെമിെ ഫെനലില്‍ റാച്നോക് ഇനാതോണ്െ സെനയെ തോല്‍പ്പിച്ചിരുന്നു. പുരുഷ സിംഗിള്‍സില്‍ എട്ടാം സീഡ് പാരുപ്പള്ളി കാശ്യപിനു മത്സരം കടുക്കും. ആദ്യ റൗണ്ടില്‍ തന്നെ മുന്‍ ലോക ഒന്നാം നമ്പറും ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവുമായ തൗഫീക് ഹിദായതാണു കാശ്യപിനെ നേരിടുന്നത്. ഇന്തോനീഷ്യയുടെ ടോമി സുഗിയാര്തോയാണു ഗുരുസായ്ദത്തിനെ ഒന്നാംറൗണ്ടില്‍ നേരിടുക. അജയ് ജയറാം, ആനന്ദ് പവാര്‍, സൗരഭ് വര്‍മ, ബി. സായ് പ്രണീത് എന്നിവരാണു സിംഗിള്‍സില്‍ കളിക്കുന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍. വനിതാ ഡബിള്‍സില്‍ ജ്വാലാ ഗുട്ട പ്രജാക്ത സാവന്ത് സഖ്യവും അശ്വിനി പൊന്നപ്പ പ്രാധാന്യ ഗാദ്രെ സഖ്യവുമാണു മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: