കൊച്ചി: കൊച്ചിയില്‍ കലൂര്‍-കതൃക്കടവ് റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടി വന്‍ ചോര്‍ച്ച. കലൂര്‍, പച്ചാളം, വടുതല, ചിറ്റൂര്‍, മുളവുകാട് എന്നിവിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. ഇവിടങ്ങളില്‍ രണ്ടു ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്നാണ് സൂചന. പോട്ടിയ പൈപ്പ് നേരെയാക്കാന്‍ രണ്ട് ദിവസമെങ്കിലും വേണ്ടിവരും. ഇതോടെ വിഷുദിനത്തില്‍ കൊച്ചി നഗരത്തില്‍ പലയിടങ്ങളിലും കുടിവെള്ളമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുമെന്ന് ഉറപ്പായി.
ഇന്നു രാവിലെയാണ് പൈപ്പ് പൊട്ടി വന്‍ തോതില്‍ ചോര്‍ച്ചയുണ്ടായത്. ഇതിനെത്തുടര്‍ന്ന് തൊട്ടടുത്തുള്ള വീടുകളിലും പറമ്പിലും വെള്ളം കയറി. നാട്ടുകാര്‍ വിവരം അറിയിച്ചെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ല. ഒടുവില്‍ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാട്ടര്‍ അതോറിറ്റി ജീവനക്കാരുമായി ബന്ധപ്പെട്ട് വാല്‍വ് അടപ്പിച്ചതിനെ തുടര്‍ന്നാണ് വെള്ളമൊഴുക്ക് നിയന്ത്രിക്കാനായത്. ഒരാഴ്ചയായി പൈപ്പില്‍ ചെറിയ ചോര്‍ച്ചയുണ്ടായിരുന്നു. വാട്ടര്‍ അതോറിറ്റിയെ നാട്ടുകാര്‍ അറിയിച്ചെങ്കിലും താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തി മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: