ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് അറ്റോര്‍ണി ജനറലിനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനുമെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളില്‍ പരിശോധിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍, നിയമമന്ത്രി റിപ്പോര്‍ട്ട് തിരുത്തിയെന്ന സിബിഐ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അറ്റോര്‍ണി ജനറലിനെതിരെ നടപടി വേണമെന്നാണ് അഭിഭാഷകനായ മനോഹര്‍ ശര്‍മ്മ നല്കിയ ഹര്‍ജിയിലെ ആവശ്യം. കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിനെ പുറത്താക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: